X
X

Fact Check: വസ്തുതാപരിശോധന: പരിക്കേറ്റ സ്ത്രീ കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോ ഇപ്പോഴത്തെ മണിപ്പൂർ അക്രമങ്ങളുമായി ബന്ധമില്ലാത്തതാകുന്നു

ന്യൂഡൽഹി(വിശ്വാസ്ന്യൂസ്)– മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന അവകാശവാദവുമായി പരിക്കേറ്റ സ്ത്രീ തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2021 മുതൽ ഈ വൈറൽ ചിത്രം ഇന്റർനെറ്റിൽ ലഭ്യമാണെന്നും മണിപ്പൂർ അക്രമവുമായി ഇതിന് ബന്ധമില്ലെന്നും വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ജൂൺ 18 ന് ‘നമസ്‌തേ ഭാരത്’ എന്ന ട്വിറ്റർ ഉപയോക്താവ് ഈ വൈറൽ പോസ്റ്റ് പങ്കിട്ടു: “മണിപ്പൂർ പ്രതിസന്ധി ഘട്ടത്തിൽ ഇന്നുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരവും വേദനാജനകവുമായ ചിത്രങ്ങളിലൊന്ന്. അവിടെ സമാധാനം ഉടൻ പുലരട്ടെ. #motherhood #manipurburning #Manipurviolence #manipur_violence #manipurriots #manipuronfire #manipurburning”

അന്വേഷണം:

ഞങ്ങൾ ഈ ഫോട്ടോ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇത് മ്യാൻമറിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ട് 2021 സെപ്റ്റംബർ 30-ന് ഒരു ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. മ്യാൻമർ കലാപകാലത്ത് മ്യാൻമറിലെ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് (പിഡിഎഫ്) ഈ സ്ത്രീയെ ആക്രമിച്ചതായി ഇതോടൊപ്പമുള്ള വാചകം സൂചിപ്പിക്കുന്നു.

2022 ഫെബ്രുവരി 22-ന് ഒരു ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്‌ത അതേ ചിത്രം ഞങ്ങൾ കണ്ടെത്തി, അവിടെ മ്യാൻമർ സൈന്യം ഈ സ്ത്രീക്കെതിരായ അതിക്രമങ്ങൾക്ക് ഉത്തരവാദികളാണെന്ന് ആരോപിക്കുന്നുണ്ട്.

ഈ ഫലങ്ങൾകൊണ്ട് വസ്തുത സ്ഥിരീകരിക്കാനാവാത്തതിനാൽ ഞങ്ങൾ തിരച്ചിൽ തുടർന്നു. കംബോഡിയയിൽ നിന്നോ തായ്‌ലൻഡിൽ നിന്നോ ഉള്ളതാണെന്ന് പരസ്പര വിരുദ്ധമായ അവകാശവാദങ്ങളോടെ, 2021-ൽ വിവിധ ഫേസ്ബുക്ക് പേജുകളിൽ അപ്‌ലോഡ് ചെയ്ത അതേ ചിത്രം ഞങ്ങൾ കണ്ടു.

ചിത്രത്തിന്റെ കൃത്യമായ സ്ഥാനം വിശ്വാസ് ന്യൂസിന് സ്വന്തമായി പരിശോധിക്കാൻ കഴിയുന്നില്ലെങ്കിലും, ചിത്രം 2021 മുതൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്നും അതിനാൽ ഈ വർഷം മേയിൽ ആരംഭിച്ച മണിപ്പൂർ അക്രമവുമായി അതിന് ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും വ്യക്തമാണ്.

കൂടുതൽ സ്ഥിരീകരണത്തിനായി , മണിപ്പൂരിലെ അക്രമം റിപ്പോർട്ട് ചെയ്യുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ ജെയിംസ് ഖാൻഗെൻബാമിനെ ഞങ്ങൾ സമീപിച്ചു. വൈറലായ ചിത്രത്തിന് മണിപ്പൂരിലെ നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്ന് ജെയിംസ് സ്ഥിരീകരിച്ചു.

മെയ് 3 ന് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ ഏറ്റുമുട്ടലുകളെ തുടർന്ന് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 100 കവിഞ്ഞു. നിലവിലെ മണിപ്പൂരിലെ സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെയും ഇവിടെയും വാർത്താ റിപ്പോർട്ടുകളിൽ വായിക്കാം.

‘നമസ്തേ ഭാരത്’ എന്ന ട്വിറ്റർ പേജിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താവ് ലഖ്‌നൗ നിവാസിയാണ്. ട്വിറ്ററിൽ അദ്ദേഹത്തിന് 86 ഫോളോവേഴ്‌സ് ഉണ്ട്.

നിഗമനം:  പരിക്കേറ്റ ഒരു സ്ത്രീ കുട്ടിയെ മുലയൂട്ടുന്ന ഒരു ഫോട്ടോ, നിലവിലെ മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കുറഞ്ഞത് 2021 മുതലുള്ള വിവിധ പോസ്റ്റുകളിൽ ഓൺലൈനിൽ ആ ഫോട്ടോ ഉണ്ട്. അതിനാൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവുമായി അതിന് യാതൊരു ബന്ധവുമില്ല.

അവകാശ അവലോകനം: മണിപ്പൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ
അവകാശപ്പെടുന്നത്: ട്വിറ്റെർ യൂസർ നമസ്തേ ഭാരത്
വസ്തുത: വ്യാജം

  • Claim Review : ട്വിറ്റെർ യൂസർ നമസ്തേ ഭാരത്
  • Claimed By : മണിപ്പൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later