X
X

Fact Check : കേരളത്തിലെ ചർച്ചിൽ നടന്ന റെയ്ഡിൻറെ നാല് വർഷം പഴക്കമുള്ള വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി വൈറലാകുന്നു

വൈറലായ പോസ്റ്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ, ഈ വാർത്ത സമീപകാലത്തേതല്ല, ഏകദേശം നാല് വർഷം പഴക്കമുള്ളതാണ്. 2020ൽ കേരളത്തിലെ ലിനി ബെലോറിയൻ പള്ളിയിൽ ഇഡി റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഏകദേശം 6 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : കേരളത്തിലെ ലിനി ബെലോറിയൻ പള്ളിയിൽ ഇഡി റെയ്ഡ് നടത്തിയെന്നും അവിടെ നിന്ന് 7000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തുവെന്നുമുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്. യോഹന്നാൻ എന്ന ബിഷപ്പാണ് അത് നടത്തുന്നത് എന്നും അതിൽ പറയുന്നു.

വൈറലായ പോസ്റ്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ, ഈ വാർത്ത സമീപകാലത്തേതല്ല, ഏകദേശം നാല് വർഷം പഴക്കമുള്ളതാണ്. 2020ൽ കേരളത്തിലെ ലിനി ബെലോറിയൻ പള്ളിയിൽ ഇഡി റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഏകദേശം 6 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

ജൂൺ 16-ന് വൈറലായ പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ, ഫെയ്‌സ്ബുക്ക് യൂസർ അഞ്ജനി ശർമ്മ എന്ന അടിക്കുറിപ്പിൽ എഴുതി, “ഇഡി കേരള ലിനി ബെലോറഷ്യൻ ചർച്ചിൽ നിന്ന് 7000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. യോഹന്നാൻ എന്നു പേരുള്ള ഒരു ബിഷപ്പ് അത് നടത്തുന്നു.”

ഈ പോസ്റ്റി്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണുക.

അന്വേഷണം: 

വൈറൽ ക്ലെയിമിൻറെ സത്യാവസ്ഥ അറിയാൻ, ഞങ്ങൾ ബന്ധപ്പെട്ട കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ സെർച്ച്  തുടങ്ങി. 2020-ലും ഈ ക്ലെയിം വൈറലായതായി ഞങ്ങൾ കണ്ടെത്തി. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ അവകാശവാദം പങ്കുവെച്ചിരുന്നു.

https://twitter.com/kavita_tewari/status/1325817787575492609

അന്വേഷണത്തിൽ, ദ ഹിന്ദുവിൻറെയും ഇന്ത്യൻ എക്‌സ്പ്രസിൻറെയും വെബ്‌സൈറ്റുകളിൽ ക്ലെയിമുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. 2020 നവംബറിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ബിലീവേഴ്‌സ് ചർച്ച് വിദേശത്ത് നിന്ന് ലഭിക്കുന്ന സംഭാവനകൾ അനധികൃതമായി ഉപയോഗിക്കുന്നതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് പള്ളിയുടെ പല കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 6 കോടിയോളം രൂപ കണ്ടെടുത്തു. 

ഞങ്ങളുടെ അന്വേഷണത്തിൽ, വൈറൽ ക്ലെയിമുമായി ബന്ധപ്പെട്ട മറ്റ് നിരവധി  റിപ്പോർട്ടുകളും ഞങ്ങൾ കണ്ടെത്തി. ഈ റെയ്ഡ് സംബന്ധിച്ച് ധനമന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പത്രക്കുറിപ്പും  കണ്ടെത്തി. 2020 നവംബർ 6 ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഈ റെയ്ഡിൽ ആകെ 6 കോടി രൂപ ഇഡി പിടിച്ചെടുത്തു. ട്രസ്റ്റ് നടത്തുന്ന 66 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

ഫോട്ടോയിൽ കാണുന്ന വൈദികനെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തി. ലഭ്യമായ വിവരം അനുസരിച്ച് വൈദികൻ്റെ പേര് കെ.പി. യോഹന്നാൻ എന്നാണ്.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ കേരളത്തിൽ നിന്നുള്ള പ്രാദേശിക പത്രപ്രവർത്തകൻ പ്രശാന്ത് കുമാറുമായി ബന്ധപ്പെട്ടു. വൈറലായ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഈ  വാർത്ത   ഏകദേശം നാല് വർഷം പഴക്കമുള്ളതാണ്. 

ഒടുവിൽ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി വൈറൽ പോസ്റ്റ് പങ്കിട്ട ഉപയോക്താവിൻ്റെ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താക്കൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടുന്നതായി ഞങ്ങൾ കണ്ടെത്തി.

നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കേരള ചർച്ചിൽ  റെയ്ഡ് എന്ന പേരിൽ വൈറലായ പോസ്റ്റിലെ  അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ, ഈ വിഷയം സമീപകാലമല്ല, ഏകദേശം നാല് വർഷം പഴക്കമുള്ളതാണ്. 2020ൽ കേരളത്തിലെ ലിനി ബെലോറിയൻ പള്ളിയിൽ ഇഡി റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഏകദേശം 6 കോടി രൂപ പിടിച്ചെടുത്തിരുന്നു. 

  • Claim Review : കേരള ലിനി ബെലോറഷ്യൻ ചർച്ചിൽ നിന്ന് 7000 കോടി രൂപയുടെ കള്ളപ്പണം ഇഡി പിടിച്ചെടുത്തു. യോഹന്നാൻ എന്ന ബിഷപ്പാണ് അത് നടത്തുന്നത്.
  • Claimed By : എഫ് ബി യുസർ അഞ്ജലി ശർമ്മ 
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later