X
X

വസ്തുതാപരിശോധന: ഗുരുഗ്രാമിൽ ഒരു മൃതദേഹം സൂട്ട്കെയ്സിൽ കണ്ടെത്തി. കൊല്ലപ്പെട്ടയാളും കൊന്ന ആളും ഒരേ സമുദായക്കാർ. അതിനാൽ ഇതിൽ സമുദായ സ്പർദ്ദയില്ല.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ 53 സെക്കൻഡ് ദൈർഘ്യം ഉള്ള ഒരു വീഡിയോയിൽ ഒരു സൂട്ട്കേയ്‌സിൽനിന്നും ഒരു മൃതശരീരം കണ്ടെടുക്കുന്നതായി കാണിക്കുന്നു. ഒരു ഹിന്ദുവിന്റെ ഭാര്യയെ ഒരു മുസ്‌ലിം യുവാവ് കൊലചെയ്തതായി പറയുന്ന യൂസർ സംഭവത്തിന് സാമുദായിക നിറം നൽകാൻ ശ്രമിക്കുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റിദ്ധാരണാജനകമെന്ന് ബോധ്യമായി. വാസ്തവത്തിൽ കൊല്ലപ്പെട്ടയാളും കൊന്ന ആളും ഒരേ മതക്കാർ. അതിനാൽ ഇതിൽ സമുദായ സ്പർദ്ദയില്ല.

എന്താണ് ഈ വൈറൽ പോസ്റ്റിൽ ഉള്ളത്?

ട്വിറ്റെർ യൂസർ യോഗി യോഗേഷ് അഗർവാൾ (ധർമസേന) (ആർക്കൈവ് ലിങ്ക് ) ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഒക്ടോബര് 20-ന്. അദ്ദേഹം എഴുതുന്നു: “വിവർത്തനം: ഹിന്ദു പെൺകുട്ടികൾ മരണപ്പെട്ടാൽ, അവർക്ക് അവരുടെ മതവുമായോ സംസ്കാരവുമായോ ബന്ധമൊന്നുമില്ല. ഇത് തുടർന്നാൽ ഈവിധം മൃതദേഹങ്ങൾ ഇനിയും കണ്ടെത്തപ്പെടും. അബ്ദുൽ എന്നയാളെ വിശ്വസിച്ച ഒരു ഹിന്ദു പെൺകുട്ടിയുടെ മൃതശരീരം ഒരു സൂട്ട്കെയ്സിൽ ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിൽ കണ്ടെത്തിയിരിക്കുന്നു . അന്വേഷണം തുടരുന്നു..”

അന്വേഷണം

ഈ വൈറൽ അവകാശവാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കാനായി ഈ വീഡിയോയുടെ കീഫ്രയിമുകൾ ഇവിട ടൂൾ ഉപയോഗിച്ഛ്ക് എക്സ്ട്രാക്ട് ചെയ്ത് ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴി സെർച്ച് ചെയ്തു. ഗുരുഗ്രാം ന്യൂസ് എന്ന യുട്യൂബ് ചാനലിൽ ഞങ്ങൾ ഒരു വീഡിയോ റിപ്പോർട്ട് കണ്ടു. വീഡിയോയിലെ വൈറൽ ദൃശ്യങ്ങൾ അതിലും കാണാമായിരുന്നു. പ്രസ്തുത വാർത്തയിൽ പറയുന്നു:” ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിൽ ഒരു സൂട്ട്കെയ്സിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ പോലീസ് യാഥാർത്ഥ്യം കണ്ടെത്തിയിരിക്കുന്നു. കുറ്റാരോപിതന്റെ പേര് രാഹുൽ എന്നാണെന്ന് പറയപ്പെടുന്നു. ” വീഡിയോവിൽ ഗുരുഗ്രാം എ സി പി (ക്രൈം) പ്രീതപാൽ സിംഗ് പ്രതിയുടെ പേര് രാഹുൽ എന്നാണെന്ന് പറയുന്നത് വ്യക്തമായി കേൾക്കാം.

timesofindia.indiatimes.com-ൽ ഒക്‌ടോബർ 20-ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലും പറയുന്നത് മരണപ്പെട്ട പെൺകുട്ടിയുടെ പേര് പ്രിയങ്ക എന്നും പ്രതിയുടെ പേര് രാഹുൽ എന്നും ആണെന്ന് പറയുന്നു. പ്രസ്തുത വാർത്തയിൽ വിവരിക്കുന്നു:” ഒരു സ്ത്രീയുടെ രണ്ട് ദിവസം പഴകിയ മൃതദേഹം ഒരു സൂട്ട്കെയ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇഫ്‌കോ ചൗക്കിൽ കണ്ടെത്തി. പോലീസ് കൊല്ലപ്പെട്ട ആളെ തിരിച്ചറിയുകയും കൊലപാതകിയായ ഭർത്താവിനെ അറസ്റ്റുചെയ്യുകയും ചെയ്തു. ഭർത്താവിന്റെ പേര് രാഹുൽ എന്ന ഛോട്ട (22 ) എന്നും ഭാര്യയുടെ പേര് പ്രിയങ്ക (21)എന്നും ആണെന്ന് പോലീസ് വ്യക്തമാക്കി. ഇവർ ഉത്തരപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ്. “

കൂടുതൽ സ്ഥിരീകരണത്തിനായി ദൈനിക് ജാഗരണിന്റെ ഹരിയാന ഡിജിറ്റൽ ഇൻ ചാർജ് ആയ സുനിൽ ഝായെ ബന്ധപ്പെട്ടു.അദ്ദേഹം പറഞ്ഞു:” വൈറൽ അവകാശവാദം തെറ്റിദ്ധാരണാജനകമാണ്. ഈ കേസിൽ ഇരയും പ്രതിയും ഹിന്ദുക്കളാണ്. യാതൊരു സാമുദായിക നിറവും ഈ സംഭവത്തിലില്ല.”

ഈ വീഡിയോ ഷെയർ ചെയ്ത ട്വിറ്റെർ യൂസർ യോഗി യോഗേഷ് അഗർവാളിന്റെ (ധർമസേന) പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾക്ക് 2,938 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി.

നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റിദ്ധാരണാജനകമെന്ന് ബോധ്യമായി. വാസ്തവത്തിൽ കൊല്ലപ്പെട്ടയാളും കൊന്ന ആളും ഒരേ മതക്കാർ. അതിനാൽ ഇതിൽ സമുദായ സ്പർദ്ദയില്ല.

  • Claim Review : ലോകത്തിലെ ഗുരുഗ്രാമിൽ ലൗജിഹാദ് കേസ്.
  • Claimed By : ട്വിറ്റെർ യൂസർ യോഗി യോഗേഷ് അഗർവാൾ (ധർമസേന)
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later