X
X

വസ്തുതാപരിശോധന: രാഹുൽ ഗാന്ധി ബിബിസി ഡോക്യുമെന്ററിയുടെ നിർമാതാവിനെ കണ്ടു എന്ന വൈറൽ പോസ്റ്റിലെ അവകാശവാദം വ്യാജം

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ബിബിസി സീരീസായ ‘India: The Modi question’ വിവാദം കത്തിപ്പടരുന്നതിനിടെ, ഡോക്യുമെന്ററിയുടെ നിർമ്മാതാക്കൾക്കൊപ്പം നിൽക്കുന്നു എന്ന അവകാശവാദത്തോടെ രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു..

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ രാഹുല് ഗാന്ധിക്ക് പിന്നില് നില്ക്കുന്നവര് ഡോക്യുമെന്ററിയുടെ നിര്മ്മാതാക്കളല്ലെന്ന വ്യക്തമായി. മുൻ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവ് സാം പിത്രോഡയുമാണ് രാഹുലിനൊപ്പം നിൽക്കുന്നത്.

അവകാശവാദം:

വൈറലായ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് യൂസർ ഭൂഷൺ ഗോസാവി 2023 ജനുവരി 27 – ന് ഇംഗ്ലീഷിൽ എഴുതി, “രാഹുൽ ഗാന്ധി നേരത്തെ ബിബിസി എഡിറ്ററുമായി കൂടിക്കാഴ്ച നടത്തി, ഇപ്പോൾ ബിബിസി വിവാദ ഇന്ത്യാവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു…”

പ്രസ്തുത പോസ്റ്റിന്റെ ഉള്ളടക്കം ഇവിടെ അതേപോലെ എഴുതിയിരിക്കുന്നു. ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണുക. മറ്റ് ഉപയോക്താക്കളും ഈ അവകാശവാദം സമൂഹമാധ്യമങ്ങളിൽ പങ്കിടുന്നു. വൈറൽ ചിത്രം പങ്കുവച്ചുകൊണ്ട് മറ്റ് ഉപയോക്താക്കൾ എഴുതി: രാഹുൽ ഗാന്ധി ബിബിസി ഡോക്യുമെന്ററി നിർമ്മാതാവിനൊപ്പം.

അന്വേഷണം:

വൈറൽ ചിത്രത്തിന്റെ വാസ്തവം അറിയാൻ, ഗൂഗിൾ റിവേഴ്സ് ഇമേജ് ടൂൾ ഉപയോഗിച്ച് ഞങ്ങൾ ഫോട്ടോ സെർച്ച് ചെയ്തു. അമർ ഉജാലയുടെ . 2022 മെയ് 24 -ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.. “ലണ്ടൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് എംപി ജെറമി കോർബിനെ കാണുകയുണ്ടായി,” റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ചയുടെ ചിത്രം കോണ്ഗ്രസ് ട്വിറ്ററില് പങ്കുവെച്ചു. ആ കൂടിക്കാഴ്ച്ചക്കിടെ എടുത്തതാണ് ഈ ചിത്രം.

2022 മെയ് 24 ന് ‘ദി ട്രിബ്യൂൺ ഇന്ത്യ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഫോട്ടോയിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ആദ്യ വ്യക്തി മുൻ യുകെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും രണ്ടാമത്തെ വ്യക്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവ് സാം പിത്രോഡയുമാണ്.

Hindustan LiveIndia Today Aaj Tak  എന്നിവയിലും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്വേഷണത്തിനിടെ, കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വൈറൽ ചിത്രം ഞങ്ങൾ കണ്ടെത്തി.2022 മെയ് 23- ന് പങ്കുവെച്ച ഈ ചിത്രം രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനത്തെക്കുറിച്ചുള്ളതാനെന്ന് വ്യക്തമാക്കിയിട്ടുണ്ട്. .

സാം പിട്രോഡയുടെയും ജെറമി കോർബിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകൾ സെർച്ച് ചെയ്തപ്പോൾ പിട്രോഡയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വൈറൽ ചിത്രം കണ്ടെത്തി. 2023 ജനുവരി 25 ന് വൈറലായ ചിത്രം പങ്കുവച്ചുകൊണ്ട് സാം പിത്രോഡ എഴുതി:” ഈ ചിത്രത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന വ്യക്തി എന്റെ സുഹൃത്തും യുകെ നേതാവുമായ ജെറമി കോർബിനാണ്. ഇത് ബിബിസി എഡിറ്ററല്ല. ഇതോടൊപ്പം അദ്ദേഹത്തിന്റെ വിക്കിപീഡിയയുടെ ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്, അതിൽ അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ട്.”

ജെറമി കോർബിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്കാൻ ചെയ്തപ്പോൾ അദ്ദേഹം യുകെയുടെ നേതാവാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. യുകെ പാർലമെന്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വെബ് സൈറ്റിൽ ജെറമി കോർബിനെക്കുറിച്ചും ഇതേ വിവരങ്ങൾ നൽകിയിട്ടുണ്ട്.

അന്വേഷണം തുടർന്നപ്പോൾ ഞങ്ങൾ ബിബിസി ഡോക്യുമെന്ററി ‘India: The Modi Question’ സെർച്ച് ചെയ്തു. റിച്ചാര്ഡ് കുക്ക്സണും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് മൈക്ക് റാഡ്ഫോര്ഡും ചേര്ന്നാണ് ഡോക്യുമെന്ററി നിര്മ്മിച്ചിരിക്കുന്നത് എന്ന് ബിബിസി യുകെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കോൺഗ്രസ് വക്താവ് അഭിമന്യു ത്യാഗിയുമായി ബന്ധപ്പെട്ടു. വൈറൽ അവകാശവാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. യുകെ മന്ത്രി ജെറമി കോർബിനും സാം പിട്രോഡയുമാണ് ചിത്രത്തിൽ കാണുന്നത്. ഈ ഫോട്ടോയ്ക്ക് മാസങ്ങള് പഴക്കമുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഇത്തരം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താവിന്റെ പ്രൊഫൈൽ വിവരങ്ങൾ അനുസരിച്ച്, അദ്ദേഹം ഫ്രാൻസ് നിവാസിയാണ്.. ഫേസ്ബുക്കിൽ 100 -ൽ അധികം സുഹൃത്തുക്കൾ ഉണ്ട്.

നിഗമനം: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും ഉള്ള ബിബിസി ഡോക്യുമെന്ററിയുടെ നിര് മ്മാതാക്കളല്ല രാഹുൽ ഗാന്ധിക്കൊപ്പം നില് ക്കുന്നതെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തില് കണ്ടെത്തി. മുൻ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവ് സാം പിത്രോഡയുമാണ് രാഹുലിനൊപ്പം നിൽക്കുന്നത്..

  • Claim Review : രാഹുൽ ഗാന്ധി ബിബിസി ഡോക്യുമെന്ററിയുടെ നിർമാതാവിനെ കണ്ടു .
  • Claimed By : ഫേസ്‌ബുക്ക് യൂസർ ഭൂഷൺ ഗോസാവി
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later