X
X

വസ്തുത പരിശോധന: 2017-ൽ ഒരാൾ ഒരു മൃതദേഹം ഒരു റിക്ഷയിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ചിത്രം സമീപ കാലത്ത് എടുത്ത ചിത്രമായി പ്രചരിപ്പിക്കുന്നു.

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. ഈ വൈറൽ ചിത്രം 2017 –ലേതാണ്. magazine.com-ൽ പ്രസിദ്ധീകരിച്ച 2017 –ലെ റിപ്പോർട്ട് അനുസരിച്ച് ഈ ചിത്രം ഉത്തരപ്രദേശിലെ ഹാമിർപുരിൽ നിന്നും ഉള്ളതാണ്.

  • By: Pallavi Mishra
  • Published: May 27, 2021 at 12:55 PM
  • Updated: May 27, 2021 at 02:28 PM

ന്യൂ ദൽഹി(വിശ്വാസ് ന്യൂസ്): ഒരാൾ തുണികൊണ്ട് മൂടിയ ഒരു മൃതദേഹം ഒരു റിക്ഷയിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ചിത്രം  സമീപ കാലത്ത്  എടുത്ത ചിത്രമെന്നനിലയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ ചിത്രം തെറ്റിദ്ധാരണാജനകം എന്ന കണ്ടെത്തി. 2017-ൽ എടുത്ത ചിത്രമാണിത്.

magazine.com-ൽ പ്രസിദ്ധീകരിച്ച 2017-ലെ റിപ്പോർട്ട് അനുസരിച്ച് ഈ ചിത്രം ഉത്തരപ്രദേശിലെ ഹാമിർപുരിൽനിന്നുള്ളതാണ്.

അവകാശവാദം

മേയ് 7, 2021- ന്  MANJUL @MANJULtoons എന്ന ഒരു  ട്വിറ്റര് യൂസർ ‘ഇത് പുതിയ ഇന്ത്യയാണ്” എന്ന അവകാശവാദവുമായി ഈ ചിത്രം അപ്‌ലോഡ് ചെയ്തു. കൊറോണവൈറസ് മഹാമാരിയുടെ കാലത്ത് ഈ ചിത്രം വൈറലായി.

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ പരിശോധിക്കാം.

അന്വേഷണം

വിശ്വസ് ന്യുസ്  ഗുഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ടൂൾ ഉപയോഗിച്ച് ഈ പോസ്റ്റിനെപ്പറ്റി അന്വേഷിച്ചു. ഈ വൈറൽ ചിത്രം അപ്‌ലോഡ് ചെയ്ത് സെർച്ച് ചെയ്തപ്പോൾ patrika.com -ൽ സെപ്തമ്പർ 1, 2017-ലെ ഒരു റിപ്പോർട്ടിൽ ഈ ചിത്രം കണ്ടു. ആ  റിപ്പോർട്ടിൽ പറയുന്നു:” ഈ സംഭവം ഉത്തരപ്രദേശിലെ ഹാമിർപുരിൽ നിന്നും ഉള്ളതാണ് . അവിടെ മൗധ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഗുർദാ ഗ്രാമത്തിൽ വ്യാഴാഴ്ച്ച വൈകുന്നേരം ഒരു നവവധു സ്വയം തൂങ്ങിമരിച്ചു. പോലീസ് ജില്ലാ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചു. രാവിലെ വരെ കാത്തിരുന്നിട്ടും ബന്ധുക്കൾക്ക് മൃതദേഹം കൊണ്ടുപോകുന്നതിനില്ല വാഹനം ആശുപത്രിയിൽനിന്നും ലഭിച്ചില്ല. ഒടുവിൽ ജില്ലാ ആശുപത്രിയിൽനിന്നും പോസ്ററ്മോർട്ടം സ്ഥലത്തേക്ക് ഒരു റോറിക്ഷയിൽ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ നിര്ബന്ധിതരായി.”

ഒരു യൂട്യൂബ് വീഡിയോ കൂടി ആ റിപ്പോർട്ടിനോടൊപ്പം ചേർത്തിരുന്നു. അതിൽ ഒരു മനുഷ്യൻ  ഒരു മൃതദേഹവുമായി ഇരിക്കുന്നതായി കാണാം. ഇവിടെ പരിശോധിക്കപ്പെട്ട പത്രികയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത  ഒരു വീഡിയോവിൽ ഉത്തരപ്രദേശിൽ  സെപ്തമ്പര്1  ,2017-ന്  ഒരാൾ തന്റെ അനുഭവം വിവരിക്കുന്നത് കാണാം. ആത്മഹത്യ ചെയ്ത തന്റെ മകളുടെ മൃതദേഹം പ്രാദേശിക പോലീസ് കൊണ്ടുപോയി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചതായി പറയുന്നു. പിറ്റേന്ന് രാവിലെവരെ കാത്തിരുന്നിട്ടും മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം ജില്ലാ ആശുപത്രി അധികൃതർ നൽകിയില്ല. അതിനാൽ തന്റെ മകളുടെ മൃതദേഹം ഒരു റിക്ഷയിൽ പോസ്റ്റ്മോർട്ടം സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടിവന്നു എന്ന അദ്ദേഹം പറയുന്നുണ്ട്.  

https://www.youtube.com/watch?v=t-EAR6j5ltE

Cmn News എന്ന ഒരു യൂട്യൂബ് ചാനലിലും  ഈ വാർത്തയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഞങ്ങൾ കണ്ടു. സെപ്തമ്പർ 2, 2017 -ന്  അപ്‌ലോഡ് ചെയ്ത ഈ വീഡിയോവിലും പറയുന്നത് ഒരു റിക്ഷയിൽ മൃതദേഹം പോസ്റ്റുമോർട്ടം സ്ഥലത്തേക്ക്   കൊണ്ടുപോയ സംഭവം നടന്നത് ഉത്തരപ്രദേശിലെ ഹാമിർപുരിലാണ് എന്നാകുന്നു.

വിശ്വാസ് ന്യുസ് യുപി മാസികയുടെ എഡിറ്റർ മഹേന്ദ്ര പ്രതാപിനെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഈ ചിത്രം 2017 -ലേതാണ്. ഒരു റിക്ഷയിൽ മൃതദേഹം പോസ്റ്റുമോർട്ടം സ്ഥലത്തേക്ക്   കൊണ്ടുപോയ സംഭവം നടന്നത്  ഹാമിർപുരിലാണ്. ബന്ധപ്പെട്ട വീഡിയോയും  വാർത്തയോടൊപ്പമുണ്ട്.”

ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്ത ട്വിറ്റര് യൂസർ@MANJULtoons-ന്റെ പ്രൊഫയിൽ ഞങ്ങൾ സ്കാൻ ചെയ്തു. ഈ യൂസർ ഒരു കാർട്ടൂണിസ്റ് ആണെന്നും അയാൾക്ക് ട്വിറ്ററിൽ 163,000 ഫോളോവേഴ്സ് ഉണ്ടെന്നും മനസ്സിലായി. അയാളുടെ അകൗണ്ടും  ഞങ്ങൾ പരിശോധിച്ചു.

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. ഈ വൈറൽ ചിത്രം 2017 –ലേതാണ്. magazine.com-ൽ പ്രസിദ്ധീകരിച്ച 2017 –ലെ റിപ്പോർട്ട് അനുസരിച്ച് ഈ ചിത്രം ഉത്തരപ്രദേശിലെ ഹാമിർപുരിൽ നിന്നും ഉള്ളതാണ്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later