X
X

Fact Check: കർണാടകയിൽ റോഡിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൻ്റെ വൈറൽ വീഡിയോ പശ്ചിമ ബംഗാളിലേക്ക് വ്യാജമായി ആരോപിക്കപ്പെടുന്നു

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): റോഡിൽ നടന്ന ഒരു ഇഫ്താർ വിരുന്നിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡിൻ്റെ ഒരു വശത്ത് ഒരു പരിപാടിക്കായി ക്രമീകരിച്ചിരിക്കുന്ന കസേരകൾ വീഡിയോയിൽ കാണിക്കുന്നു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ഒരു റോഡിൽ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയാണ് ഇതെന്ന്  അവകാശപ്പെട്ട് ചില യൂസർമാർ ഈ വീഡിയോ പങ്കിടുന്നു.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ വീഡിയോ യഥാർത്ഥത്തിൽ കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ളതാണെന്നും പശ്ചിമ ബംഗാളുമായി  ഇതിന്  യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. ഇക്കാര്യം  വെളിപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് അയച്ചു.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഈ വൈറൽ അവകാശവാദം ഉന്നയിക്കുന്ന പോസ്റ്റ് ഏപ്രിൽ 1 ന് ഫേസ്ബുക്ക് ഉപയോക്താവായ ജയ് ഗുപ്ത (ആർക്കൈവ് ലിങ്ക്) താഴെ കൊടുത്ത  അടിക്കുറിപ്പോടെ പങ്കിട്ടു:

“റോഡിലെ നമസ്‌കാരത്തിന് ശേഷം ഇതാ റോഡിൽ ഇഫ്താർ പാർട്ടി.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ് വീഡിയോ.”

അന്വേഷണം: 

അവകാശവാദം പരിശോധിക്കാൻ  ഞങ്ങൾ വീഡിയോയിൽ നിന്ന് ഒരു കീഫ്രെയിം എക്‌സ്‌ട്രാക്‌റ്റുചെയ്‌ത് Google ലെൻസ് ഉപയോഗിച്ച് സെർച്ച് നടത്തി. ഇന്ത്യ ടുഡേ വെബ്‌സൈറ്റിൽ ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഞങ്ങൾ കണ്ടെത്തി. 2024 ഏപ്രിൽ 1-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, കർണാടകയിലെ മംഗലാപുരത്ത് റോഡിൽ നടന്ന ഇഫ്താർ വിരുന്നിൻ്റെ സംഘാടകർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തിൻ്റെ വീഡിയോ വൈറലായിരുന്നു. മുടിപ്പു പ്രദേശത്തെ റോഡിൻ്റെ ഒരു വശത്ത് കസേരകൾ സ്ഥാപിച്ചിരിക്കുന്നതും ഭക്ഷണ പ്ലേറ്റുകൾ നിരത്തിയതും വീഡിയോയിൽ കാണാവുന്നതുമാണ്. 

സമാനമായ വാർത്തകൾ ഇന്ത്യ ടിവി വെബ്സൈറ്റിൽ കാണാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. മംഗലാപുരത്ത് റോഡരികിലെ ഇഫ്താർ വിരുന്നിൻ്റെ വീഡിയോ പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് നൽകി എന്ന അതിൽ പറയുന്നു..

ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ജാഗ്രൻ എന്നീ വെബ്‌സൈറ്റുകളിലും ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കാണാം.

സ്ഥിരീകരണത്തിനായി ഞങ്ങൾ കർണാടക ടിവി ജേണലിസ്റ്റ് യാസിർ ഖാനെ ബന്ധപ്പെട്ടു. ഇത്തരമൊരു സംഭവം നടന്നതെന്നും വൈറലായ വീഡിയോ കർണാടകയിൽ,മംഗലാപുരത്തുനിന്നുള്ളതാണെന്നും   അദ്ദേഹം സ്ഥിരീകരിച്ചു.

വീഡിയോ കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഉപയോക്താവിൻ്റെ പ്രൊഫൈൽ അവലോകനം ചെയ്തപ്പോൾ, അയാൾക്ക്  ഏകദേശം 5,000 സുഹൃത്തുക്കളുണ്ടെന്നും അയാൾ  ബാരാബങ്കിയിലെ താമസക്കാരാണെന്നും ഞങ്ങൾ കണ്ടെത്തി.

നിഗമനം: തെരുവിൽ നടന്ന ഇഫ്താർ വിരുന്നിനെ ചിത്രീകരിക്കുന്ന വീഡിയോ കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ളതാണ്, അത് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് ഷെയർ ചെയ്യപ്പെടുന്നു.

  • Claim Review : പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ഒരു റോഡിൽ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയാണ് ഇതെന്ന്  അവകാശപ്പെട്ട് ചില യൂസർമാർ ഈ വീഡിയോ പങ്കിടുന്നു.
  • Claimed By : ജയ് ഗുപ്ത
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later