X
X

വസ്തുതാ പരിശോധന: : തറയിൽ പണം ചിതറിക്കിടക്കുന്നതായുള്ള ഫോട്ടോയോടുകൂടിയ വികാരതീവ്രമായ സ്റ്റോറി വ്യാജം

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. വാസ്തവത്തിൽ ഈ ചിത്രം 2014 -ൽ എടുത്തതാണ്. ചൈനയിലെ ഹർബിൻ ആശുപത്രിയിൽ നേഴ്സ് ആയ തന്റെ മുൻ കാമുകിയുമായി ഉണ്ടായ ഒരു തർക്കത്തെ തുടർന്നാണ് കാമുകൻ ഇങ്ങനെ രോഷത്തോടെ പണം വാരി എറിയുന്നത്. എന്നാൽ അയാൾ ഒരു രോഗിയല്ല.

  • By: Pragya Shukla
  • Published: Jul 15, 2022 at 11:22 AM
  • Updated: Jul 15, 2022 at 12:09 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): തറയിൽ ഒട്ടേറെ കറൻസി  നോട്ടുകൾ ചിതറിക്കിടക്കുന്നതായുള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഈ ഫോട്ടോയിൽ ഒരു രോഗി തന്റെ രോഗം സുഖപ്പെടുത്താൻ  എത്ര പണം വേണമെങ്കിലും നൽകാമെന്ന് ഒരു ഡോക്ടറോട് പറയുകയും എന്നാൽ രോഗം സുഖപ്പെടുത്താനാകില്ലെന്ന് ഡോക്ടർ പറയുമ്പോൾ രോഗി തന്റെ ബാഗ് നിറയെയുള്ള പണം മുഴുവൻ തറയിൽ വാരി എറിയുകയും ചെയ്യുന്നതായാണ് വിശദീകരണം.  വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. വാസ്തവത്തിൽ ഈ ചിത്രം 2014 -ൽ എടുത്തതാണ്. ചൈനയിലെ ഹർബിൻ ആശുപത്രിയിൽ നേഴ്സ് ആയ തന്റെ മുൻ കാമുകിയുമായി ഉണ്ടായ ഒരു തർക്കത്തെ തുടർന്നാണ് കാമുകൻ ഇങ്ങനെ രോഷത്തോടെ പണം വാരി എറിയുന്നത്. എന്നാൽ അയാൾ ഒരു രോഗിയല്ല.

എന്താണ് ഈ വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്ബുക്  യൂസർ ‘മനോജ് കുമാർ യാദവ് സോഷ്യൽ വർക്കർ’ ആൺ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. വിവരണത്തിൽ ഇങ്ങനെ പറയുന്നു “ഈ ചിത്രം എടുത്തിട്ടുള്ളത് ചൈനയിലെ ഹെനാൻ ആശുപത്രിയിൽ നിന്നാണ്.  ഒരു കാൻസർ രോഗി ഒരു ബാഗ് നിറയെ പണവുമായി തന്റെ രോഗം സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ സമീപിക്കുന്നു. എന്നാൽ കാൻസർ രോഗം അവസാന ഘട്ടത്തിലേക്കെത്തിയതിനാൽ  സുഖപ്പെടുത്താനാവില്ലെന്ന് ഡോക്ടർ പറയുന്നു.  അതുകേട്ട് ഭ്രാന്തമായ അവസ്ഥയിലെത്തിയ രോഗിയായ സ്ത്രീ പണംമുഴുവൻ തറയിൽ വാരി എറിയുന്നു. എന്റെ ജീവൻ രക്ഷിക്കാനാവില്ലെങ്കിൽ ഈ പണം കൊണ്ട് എന്ത് പ്രയോജനം എന്ന അവർ ചോദിക്കുന്നു. “ഈ പണംകൊണ്ട് ജീവൻ തിരിച്ചുപിടിക്കാനാവില്ല. അതിനാൽ സുഹൃത്തുക്കളെ, പണം സമ്പാദിക്കാൻ നെട്ടോട്ടമോടാതെ ആരോഗ്യം ശ്രദ്ധിക്കുവിൻ.ഈ ജീവൻ വീണ്ടും ലഭിക്കില്ലെന്നതിനാൽ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ആരോഗ്യത്തോടെ ജീവിക്കുവിൻ. ധാരാളം പണമുണ്ടായതുകൊണ്ട് കാര്യമില്ല. അതിനാൽ ഇനിമുതൽ  നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുവിൻ”എന്നാണ് അവർ പറയുന്നത്.

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാൻ കഴിയും

അന്വേഷണം

ഈ വൈറൽ പോസ്റ്റ് ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് വഴി സെർച്ച് ചെയ്തു. epochtimes.com.tw.  എന്ന ഒരു ചൈനീസ് വെബ്‌സൈറ്റിലെ ലേഖനത്തോടൊപ്പം ഞങ്ങൾ ഈ ഫോട്ടോ കണ്ടെത്തി. അതനുസരിച്ച്  ചൈനയിലെ ഹർബിൻ ആശുപത്രിയിലെ ഒരു ഡോക്ടറാണ് 2014 -ൽ ഈ ചിത്രം ഷെയർ ചെയ്തിട്ടുള്ളത്. ഒരാൾ പ്രസ്തുത ആശുപത്രിയിലെ നേഴ്സ് ആയ തന്റെ മുൻ കാമുകിയുമായി തർക്കത്തിലായതായി പറയുന്നു. അവളുടെ പുതിയ കാമുകൻ അവൾക്ക് ഒരു ബി എം ഡബ്ള്യൂ കാർ സമ്മാനമായി നൽകിയതിനെ തുടർന്നായിരുന്നു തർക്കം. അതിൽ പ്രകോപിതനായാണ് അയാൾ തന്റെ കൈയിലെ പണം വാരി എറിഞ്ഞത്. എന്നാൽ പ്രസ്തുത വാർത്തയിൽ ഒരിടത്തും അയാൾ ഒരു കാൻസർ രോഗിയാണെന്ന് പറയുന്നില്ല.

മറ്റുപല ചൈനീസ്, വിയറ്റ്നാമീസ്  വെബ്‌സൈറ്റുകളിലും ഇതേ ഫോട്ടോ കാണാൻ കഴിഞ്ഞു. എന്നാൽ ഒരിടത്തും അതിൽകാണുന്ന വ്യക്തി ഒരു കാൻസർ രോഗിയാണെന്ന് പറയുന്നില്ല.

ഞങ്ങൾ ഇതുസംബന്ധിച്ച് ചൈനയിലൂടെ ഹർബിൻ ആശുപത്രിയുമായി ബന്ധപ്പെട്ടു..ആശുപത്രി കോർഡിനേറ്റർ  ജോൺ ഹോൺ പറഞ്ഞു , “ഇടുക ഒരു വ്യാജ വാർത്തയാണ്.ഇങ്ങനെ ഒരു സംഭവം ഈ ആശുപത്രിയിൽ ഉണ്ടായിട്ടില്ല.  8 വര്ഷം മുമ്പ് ഒരു പ്രണയബന്ധം തകരുന്നതിൽ കുപിതനായ ഒരാൾ തറയിൽ പണം വാരി എറിഞ്ഞ സംഭവം ഉണ്ടായിരുന്നു. എന്നാൽ അയാൾ ഈ ആശുപത്രിയിലെ രോഗി ആയിരുന്നില്ല.”

ഫേസ്ബുക്കിൽ  ഈ പോസ്റ്റ് ഷെയർ ചെയ്തത് ഫേസ്ബുക്ക്  യൂസർ ‘ മനോജ് കുമാർ യാദവ് സോഷ്യൽ വർക്കർ’ ആണ്. .ആ പേജ് സ്കാൻ ചെയ്തപ്പോൾ  പ്രസ്തുത യൂസർക്ക്  15000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി അയാൾ ഉത്തരപ്രദേശ് നിവാസിയാണ്.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. വാസ്തവത്തിൽ ഈ ചിത്രം 2014 -ൽ എടുത്തതാണ്. ചൈനയിലെ ഹർബിൻ ആശുപത്രിയിൽ നേഴ്സ് ആയ തന്റെ മുൻ കാമുകിയുമായി ഉണ്ടായ ഒരു തർക്കത്തെ തുടർന്നാണ് കാമുകൻ ഇങ്ങനെ രോഷത്തോടെ പണം വാരി എറിയുന്നത്. എന്നാൽ അയാൾ ഒരു രോഗിയല്ല.

  • Claim Review : ചൈനയിലെ ഹെര്ബന് ആശുപത്രിയിൽനിന്ന് എടുത്തതാണ് ഈ ചിത്രം. ഒരു കാൻസർ രോഗി ഒരു ബാഗ് നിറയെ പണവുമായി തന്റെ രോഗം സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ സമീപിക്കുന്നു. എന്നാൽ കാൻസർ രോഗം അവസാന ഘട്ടത്തിലേക്കെത്തിയതിനാൽ സുഖപ്പെടുത്താനാവില്ലെന്ന് ഡോക്ടർ പറയുന്നു. അതുകേട്ട് ഭ്രാന്തമായ അവസ്ഥയിലെത്തിയ രോഗിയായ സ്ത്രീ പണംമുഴുവൻ തറയിൽ വാരി എറിയുന്നു. എന്റെ ജീവൻ രക്ഷിക്കാനാവില്ലെങ്കിൽ ഈ പണം കൊണ്ട് എന്ത് പ്രയോജനം എന്ന അവർ ചോദിക്കുന്നു.
  • Claimed By : ഫേസ്ബുക്ക്  യൂസർ ' മനോജ് കുമാർ യാദവ് സോഷ്യൽ വർക്കർ'
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later