X
X

Fact Check: തെറ്റായ അവകാശവാദവുമായി ഒരു കാളപ്പോരിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ പ്രതിപക്ഷം പല തവണ വിമർശിച്ചിരുന്നു . ഇപ്പോഴിതാ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ തമ്മിലുള്ള വഴക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, രണ്ട് കാളകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഓട്ടോ മറിഞ്ഞു, വാഹനത്തിൽ ഡ്രൈവറും ഉണ്ടായിരുന്നു. ഉത്തർപ്രദേശ് സർക്കാരിനെ വിമർശിക്കാൻ ചില സമൂഹമാധ്യമ ഉപയോക്താക്കൾ ഈ വീഡിയോ ഉപയോഗിക്കുന്നു.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ, രാജസ്ഥാനിലെ ബലോത്ര ജില്ലയിലാണ് ഈ സംഭവം യഥാർത്ഥത്തിൽ നടന്നതെന്നും ഇത് ഉത്തർപ്രദേശുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി. രാജസ്ഥാനിൽ നിന്നുള്ള ഒരു വീഡിയോ പങ്കിട്ടുകൊണ്ട് , ഉപയോക്താക്കൾ തെറ്റായി ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

അജയ് യാദവ്’ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ആഗസ്റ്റ് 20 ന് 27 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കിട്ടു, അതിന് ഇങ്ങനെ അടിക്കുറിപ്പ് നൽകി: “ഇന്നത്തെ പ്രത്യേക ‘സാന്ത് സമാചാർ’: കാളയും ടെമ്പോയും തമ്മിലുള്ള ഏറ്റുമുട്ടൽ! ഇന്നത്തെ ‘സാന്ദ് വിചാര്’: യുപി ടൂറിസത്തിന് ഇപ്പോൾ ലോകമെമ്പാടും ഇത്തരം വീഡിയോകൾ പ്രമോട്ട് ചെയ്യാനും യുപിയിലേക്ക് ‘സാഹസിക വിനോദ സഞ്ചാരികളെ’ ക്ഷണിക്കാനും കഴിയും.” എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവും (ആർക്കൈവ് ലിങ്ക്) ഈ വീഡിയോ പങ്കിട്ടു, യുപി സർക്കാരിനെക്കുറിച്ച് പരിഹാസകരമായ അഭിപ്രായം രേഖപ്പെടുത്താൻ ഇത് ഉപയോഗിച്ചു.

അന്വേഷണം:

വൈറൽ വീഡിയോയെ കുറിച്ച് അന്വേഷിക്കാൻ, ഞങ്ങൾ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ച് ആരംഭിച്ചു. ഏഴ് ദിവസം മുമ്പ് ദൈനിക് ഭാസ്‌കർ എന്ന വെബ്‌സൈറ്റിൽ ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വൈറലായ വീഡിയോയും അവിടെ കാണാം. പ്രസ്തുത റിപ്പോർട്ട് അനുസരിച്ച്, “വൈറൽ വീഡിയോ ബലോത്രയിലെ ഭൈരു ബസാറിൽ നിന്നുള്ളതാണ്. ഓഗസ്റ്റ് 14ന് (തിങ്കൾ) ഉച്ചയ്ക്ക് ഭൈരു ചന്തയിൽ രണ്ട് കാളകൾ ഏറ്റുമുട്ടി. ഇത് കാണികളെ ആകർഷിച്ചു. ഇതിനിടയിൽ വ്യാപാരികൾ ഓട്ടോ ഡ്രൈവർ മൊയ്‌നുദ്ദീനോട് ഇടപെട്ട് കാളകളുടെ പോര് നിർത്താൻ ആവശ്യപ്പെട്ടു. അതിനെ തുടർന്ന് ഡ്രൈവർ ഓട്ടോ റിവേഴ്‌സ് ചെയ്തപ്പോൾ കാളകൾ ഏറ്റുമുട്ടൽ നിർത്തി.. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം കാളകൾ പോരാട്ടം പുനരാരംഭിച്ചു. ഇതിനിടെ ഒരു കാള ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നു. സമീപവാസികൾ ഡ്രൈവറെ പുറത്തെടുത്തു, അയാൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.”

ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വാർത്തകൾ ആഗസ്റ്റ് 14 ലെ ഡെയ്‌ലി മോഷനിലും കാണാം. വൺ ഇന്ത്യ ഹിന്ദി അപ്‌ലോഡ് ചെയ്ത വാർത്ത പോലും വൈറലായ വീഡിയോ ബലോത്രയുടേതാണെന്ന് പറയുന്നു. ‘aapuvideos96gmail‘ എന്ന ഹാൻഡിൽ ഉള്ള ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഓഗസ്റ്റ് 14 ന് വീഡിയോ അപ്‌ലോഡ് ചെയ്യുകയും അത് ബലോത്രയുടേതാണെന്ന് പറയുകയും ചെയ്തു.

കൂടുതൽ വ്യക്തതയ്ക്കായി, ബലോത്രയിലെ പ്രാദേശിക വാർത്താ ശൃംഖലയായ ബലോത്ര ന്യൂസ് ട്രാക്കിന്റെ ഉടമ വികാസ് മാലിയെ ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “ഈ വീഡിയോ ഓഗസ്റ്റ് 15 ന് മുമ്പുള്ളതാണ്. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ബലോത്ര. പ്രധാന ചന്തയിൽ നടക്കുന്ന കാളപ്പോരിൽ ഓട്ടോ ഡ്രൈവർ ഇടപെടാൻ ശ്രമിച്ചു. ഇതേത്തുടർന്ന് കാള ഇയാളുടെ ഓട്ടോ മറിച്ചിട്ടു.. ഈ സംഭവം ഉത്തർപ്രദേശുമായി ബന്ധമില്ലാത്തതാണ്.”

അവസാനമായി, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി വീഡിയോ പങ്കിട്ട ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ വിശകലനം ചെയ്തു. ഈ ഉപയോക്താവ് ഉത്തർപ്രദേശിലെ ഫൈസാബാദിൽ താമസിക്കുന്നു എന്ന ഞങ്ങൾ കണ്ടെത്തി. കൂടാതെ ഏകദേശം 5,000 പേര് അയാളെ ഫേസ്‌ബുക്കിൽ പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടതായി തോന്നുന്നു.

നിഗമനം: അലഞ്ഞുതിരിയുന്ന കന്നുകാലികൾ തമ്മിലുള്ള വഴക്കിനെ തുടർന്ന് ഒരു ഓട്ടോ മറിഞ്ഞ് വീഴുന്ന വീഡിയോ രാജസ്ഥാനിലെ ബലോത്രയിൽ നിന്നുള്ളതാണ്, ഉത്തർപ്രദേശുമായി അതിന് യാതൊരു ബന്ധവുമില്ല.

  • Claim Review : അലഞ്ഞുതിരിയുന്ന കന്നുകാലികൾ തമ്മിലുള്ള വഴക്കിൽ ഒരു ഓട്ടോ മറിഞ്ഞതിന്റെ വീഡിയോ യുപിയിൽ നിന്നുള്ളതാണ്
  • Claimed By : ഫേസ്‌ബുക്ക് യൂസർ ‘അജയ് യാദവ്’
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later