X
X

വസ്തുത പരിശോധന: ഇതുവരെ പൂര്‍ണിയയില്‍നിന്നും സ്ഥിരീകരിച്ച ഒരുനോവല്‍ കൊറോണവൈറസ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല;വ്യാജ പോസ്റ്റ് വൈറലാകുന്നു

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ കൊറോണവൈറസ് എത്തിയിരിക്കുന്നു എന്നും. കൊറോണവൈറസ് ബാധിച്ച രോഗിക്ക് ചികിത്സ നല്‍കിയില്ലെന്നും ഈ പോസ്റ്റ് പറയുന്നത് വ്യാജമാണ്. അരോഗ്യവിഭാഗം അധികൃതര്‍ ഈ വ്യാജവാര്‍ത്ത തള്ളിക്കളയുന്നു. മാത്രമല്ല, മാംസവും മത്സ്യവും ഒഴിവാക്കണമെന്ന ഒരു ശുപാര്‍ശയും ഡബ്ല്യൂഎച്ച്ഒ നല്‍കിയിട്ടുമില്ല.

സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. കൊറോണവൈറസ് ബാധിച്ച രോഗി അവിടത്തെ ഡോ. വിനോദ് കുമാറിനെ സമീപിച്ചെങ്കിലും അദ്ദേഹം ചികിത്സ നല്‍കിയില്ലെന്നും ഈ പോസ്റ്റ് പറയുന്നു. പിന്നീട് രോഗിയെ ഭഗല്‍പൂര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.സ്വയം കൊറോണവൈറസ് ബാധയില്‍നിന്ന് രക്ഷനേടാന്‍ ആളുകള്‍ 3 മാസത്തേക്ക് മാംസവും മത്സ്യവും ഒഴിവാക്കണമെന്നും മാസ്ക് ധരിക്കണമെന്നും പോസ്റ്റ് തുടര്‍ന്ന് പറയുന്നു. വിശ്വാസ് ന്യൂസിന്‍റെ അന്വേഷണത്തില്‍ ഈ വൈറല്‍ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.

അവകാശവാദം

സരോജ് ചൗരസ്യ എന്ന യൂസര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റ് ഇങ്ങനെ

“ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ കൊറോണവൈറസ് എത്തിയിരിക്കുന്നു. കൊറോണവൈറസ് ബാധിച്ച രോഗി അവിടത്തെ ഡോ. വിനോദ് കുമാറിനെ സമീപിച്ചെങ്കിലും അദ്ദേഹം ചികിത്സ നല്‍കിയില്ലെന്നും ഈ പോസ്റ്റ് പറയുന്നു. പിന്നീട് രോഗിയെ ഭഗല്‍പൂര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.സ്വയം കൊറോണവൈറസ് ബാധയില്‍നിന്ന് രക്ഷനേടാന്‍ ആളുകല്‍ 3 മാസത്തേക്ക് മാംസവും മത്സ്യവും ഒഴിവാക്കണമെന്നും മാസ്ക് ധരിക്കണമെന്നും പോസ്റ്റ് തുടര്‍ന്ന് പറയുന്നു.” ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

വിശ്വാസ് ന്യൂസ് ഈ പോസ്റ്റിന്‍റെ അവകാശവാദത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് പൂര്‍ണിയയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മധുസൂദന്‍ പ്രസാദുമായി ബന്ധപ്പെട്ടുകൊണ്ടാണ്. “പൂര്‍ണിയയില്‍ ഒരു കൊറോണവൈറസ് കേസും സ്ഥിരീകരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വ്യാജമാണ്,” അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഈ പോസ്റ്റില്‍ തെറ്റായി പരാമര്‍ശിച്ചിട്ടുള്ള ഡോ. വിനോദ് കുമാറിന്‍റെ നിഷേധക്കുറിപ്പ് കണ്ടെത്തി. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ: “പൂര്‍ണിയ ജില്ലയില്‍നിന്നുള്ള ഡോ. വിനോദ് കുമാറാണ് ഞാന്‍ ചില സാമൂഹ്യവിരുദ്ധര്‍ സമൂഹമാധ്യമങ്ങളിലൂടെ ഞാന്‍ ഒരു കൊറോണവൈറസ് രോഗിയി ഭഗല്‍പൂര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതവും തെറ്റായതുമായ വിവരമാണ്. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഇത്തരത്തില്‍ ഒരു രോഗിയും എന്‍റെ ക്ലിനിക് സന്ദര്‍ശിച്ചിട്ടില്ല,” ഫെബ്രുവരി 7, 2020 എന്ന തീയതിവെച്ച് ഹിന്ദിയില്‍ എഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു.

വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച് ഡോ. വിനോദ് കുമാറുമായി സംസാരിച്ചപ്പോല്‍ അദ്ദേഹം പറഞ്ഞു, “ ഈ കത്ത് സത്യവും ഞാന്‍തന്നെ എഴുതിയതുമാണ്. പൂര്‍ണിയയില്‍ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല. എന്‍റെ പേര് ഉപയോഗിച്ച് ചില സാമൂഹ്യവിരുദ്ധര്‍ കൃത്രിമമായുണ്ടാക്കിയ വാര്‍ത്തയാണിത്.”

രണ്ടാമത്തെ അവകാശവാദം

കൊറോണവൈറസ് ബാധയില്‍നിന്ന് രക്ഷനേടാന്‍ ആളുകള്‍ 3 മാസത്തേക്ക് മാംസവും മത്സ്യവും ഒഴിവാക്കണമെന്നും ഈ വൈറല്‍ പോസ്റ്റ് പറയുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂഎച്ച്ഒ) പറയുന്നതനുസരിച്ച് രോഗബാധ തടയുന്നതിനുള്ള പ്രാമാണിക ശുപാര്‍ശകളില്‍ പതിവായി കൈ കഴുകല്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടല്‍, മാംസവും മുട്ടയും നല്ലപോലെ പാകം ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്നു. തുമ്മല്‍, ചുമ തുടങ്ങിയ ശ്വസനസംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.

3  മാസത്തേക്ക് മാംസവും മത്സ്യവും ഒഴിവാക്കണമെന്ന ഒരു പരാമര്‍ശവും ഇതിലില്ല. കൊറോണവൈറസ് കേസുകളുടെ ലൈവ് ട്രാക്കര്‍ ഇവിടെ ലഭ്യമാണ്.

निष्कर्ष: ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ കൊറോണവൈറസ് എത്തിയിരിക്കുന്നു എന്നും. കൊറോണവൈറസ് ബാധിച്ച രോഗിക്ക് ചികിത്സ നല്‍കിയില്ലെന്നും ഈ പോസ്റ്റ് പറയുന്നത് വ്യാജമാണ്. അരോഗ്യവിഭാഗം അധികൃതര്‍ ഈ വ്യാജവാര്‍ത്ത തള്ളിക്കളയുന്നു. മാത്രമല്ല, മാംസവും മത്സ്യവും ഒഴിവാക്കണമെന്ന ഒരു ശുപാര്‍ശയും ഡബ്ല്യൂഎച്ച്ഒ നല്‍കിയിട്ടുമില്ല.

  • Claim Review : പൂര്‍ണിയ ജില്ലയില്‍ കൊറോണവൈറസ് ബാധിച്ച രോഗിക്ക് ചികിത്സ നല്‍കിയില്ല.
  • Claimed By : Sãrøj Çhãurásía
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later