X
X

വസ്തുത പരിശോധന: ഈ പഴയ വീഡിയോ ഉത്തരപ്രദേശിലെ ഒരു സ്‌കൂളിന്റേതാണ്, ദൽഹി യിലേതല്ല.വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഈ വീഡിയോ ഉത്തരപ്രദേശിലെ ഗാസിയാബാദിലെ ഒരു സ്‌കൂളിന്റേതാണ്, ദൽഹി യിലേതല്ല.എന്നു വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി

  • By: Pallavi Mishra
  • Published: Apr 15, 2022 at 08:17 PM
  • Updated: Apr 17, 2022 at 08:56 PM

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോയിൽ ഒരു സ്‌കൂൾ ക്ലാസ് മുറിയിൽ ഏതാനും മുസ്‌ലിംകൾ ഇരിക്കുന്നതായും എന്തോ മതപരമായ കാര്യം നടക്കുന്നതായും കാണുന്നു. അവരിൽ ഒരാൾ ഇത്തരം പ്രവർത്തനങ്ങൾ സ്ക്കൂളിൽ എങ്ങനെ നടക്കുന്നുവെന്ന് ചോദിക്കുന്നു. ഈ വീഡിയോ എടുത്ത വ്യക്തിയും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. സ്‌കൂൾ ക്ലാസിൽ ഇസ്‌ലാമികാവൽക്കരണത്തിന് പ്രോത്സാഹനം നൽകുന്നതിനുള്ള ഒരു ഗൂഢാലോചന നടക്കുന്നതായി പറയുന്നത് കാണാം. ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഈ സംഭവം നടക്കുന്നത് ഡൽഹിയിലെ വിയജ് നഗറിലെ ഒരു സ്‌കൂളിൽനിന്നാണെന്ന് അവകാശപ്പെട്ടുന്നു. ഒരു പോലീസുകാരനെയും ഈ വീഡിയോവിൽ കാണാം. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വീഡിയോ വിലെ ദൃശ്യം ഉത്തരപ്രദേശിലെ ഗാസിയാബാദ് നഗരത്തിലേതാണെന്ന് വ്യക്തമായി, അല്ലാതെ ദൽഹിയിൽനിന്നുള്ളതല്ല.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്ക് യൂസർ അജിത് പാണ്ഡെ എഴുതുന്നു:”ഈ വീഡിയോ ഡൽഹിയിലെ വിയജ് നഗറിലെ സർക്കാർ സ്‌കൂളിൽനിന്നുള്ളതാണ്. ഈ സർക്കാർ സ്‌കൂളിനെ ഉര്ദു പഠിപ്പിക്കുന്ന ഒരു മദ്രസ്സ ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.”

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.

അന്വേഷണം

ഞങ്ങൾ ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത് കീവേഡ് സെർച്ച് ഉപയോഗിച്ചാണ്. ബി ജെ പി കാരനായ ഡോക്ടർ അശുതോഷ് ഗുപ്തയുടെ ഫേസ്‌ബുക്ക് പേജിൽ ഈ വീഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള ഒരു വേർഷൻ ഞങ്ങൾ കണ്ടു. പ്രസ്തുത പോസ്റ്റിലെ വിവരണമനുസരിച്ച് ഗാസിയാബാദിനടുത്ത മിര്സാപ്പൂരിലെ വിജയ് നഗറിലെ ലോറി പ്രൈമറി സ്‌കൂളാണ്വീ

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ ദൈനിക് ജാഗ്രണിന്റെ ഘാസിയാബാദ്‌ റിപ്പോർട്ടർ അശുതോഷിനെ ബന്ധപ്പെട്ടു. വൈറലായ അവകാശവാദം വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.19 , നവമ്പർ 2021 -ന് നടന്ന സാം ഭാവമാണ് അത്. റിവാസുദ്ദീൻ എന്നൊരാളും ഭാര്യയും ഘാസിയാബാദ്‌, വിജയ് നഗറിലെ ഒരു പ്രൈമറി സ്‌കൂളിലാണ് താമസിച്ചിരുന്നത്. അയാൾ സ്‌കൂളിന് കാവൽ കിടക്കുകയും അവിടത്തെ ശുചീകരണജോലികൾ നിർവഹിക്കുകയും ചെയ്തിരുന്നു. ഒരു സ്‌കൂൾ അവധിക്കാലത്ത് ഖുർആൻ ഘാനി എന്ന ഒരു ഇസ്‌ലാം മതചടങ് അയാൾ അവിടെ സംഘടിപ്പിച്ചു. ആ സംഭവത്തിന്റേതാണ് ഈ വീഡിയോ.

ഇതുസംബന്ധിച്ചുണ്ടായ ബഹളത്തെ തുടർന്ന് വിജയ് നഗർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യോഗേന്ദ്ര മാലിക് അവിടെ എത്തി. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച പൊലീസിന് അവിടെ എന്തെങ്കിലും ക്രിമിനൽ പ്രവർത്തനമോ മതപരിവർത്തന ശ്രമമോ നടന്നതിന് തെളിവൊന്നും ലഭിച്ചില്ല. പ്രസ്തുത പരിപാടിക്കായി മാംസാഹാരം അവിടെ പാകം ചെയ്തതിന്റെ തെളിവുകളും കണ്ടെത്താനായില്ല.

അന്വേഷണത്തിന്റെ അവസാനഘട്ടമായി വിശ്വാസ് ന്യൂസ് ഈ വ്യാജ പോസ്റ്റിന്റെ ഉടമ യൂസർ അജിത് പാണ്ഡെയുടെ സോഷ്യൽ സ്കാനിംഗ് നടത്തി. അജിത് പാണ്ഡെക്ക് ഫേസ്‌ബുക്കിൽ 202 ഫോളോവേഴ്സ് ഉണ്ടെന്നും അയാൾ മുംബൈ നിവാസിയാണെന്നും അതിൽ വ്യക്തമായി.

निष्कर्ष: ഈ വീഡിയോ ഉത്തരപ്രദേശിലെ ഗാസിയാബാദിലെ ഒരു സ്‌കൂളിന്റേതാണ്, ദൽഹി യിലേതല്ല.എന്നു വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി

  • Claim Review : ഈ പഴയ വീഡിയോ ഉത്തരപ്രദേശിലെ ഒരു സ്‌കൂളിന്റേതാണ്, ദൽഹിയിൽനിന്നുള്ളതല്ല.വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്..
  • Claimed By : അജിത് പാണ്ഡെ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later