വസ്തുതാ പരിശോധന : ഈ വൈറൽ പോസ്റ്റിലെ തെറ്റായി ഉപയോഗിച്ച ഫോട്ടോ കുരങ്ങുപനി ഒരു തട്ടിപ്പാണെന്ന് തെളിയിക്കുന്നില്ല. അതിനാൽ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകം.

ഈ വൈറൽ പോസ്റ്റിലെ തെറ്റായി ഉപയോഗിച്ച ഫോട്ടോ കുരങ്ങുപനി ഒരു തട്ടിപ്പാണെന്ന് തെളിയിക്കുന്നില്ല. അതിനാൽ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകം.

വസ്തുതാ പരിശോധന : ഈ വൈറൽ പോസ്റ്റിലെ തെറ്റായി ഉപയോഗിച്ച ഫോട്ടോ കുരങ്ങുപനി ഒരു തട്ടിപ്പാണെന്ന് തെളിയിക്കുന്നില്ല. അതിനാൽ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകം.

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ലോകത്ത് കുരങ്ങുപനി വ്യാപകമായി വരുന്ന സാഹചര്യത്തിൽ ഒട്ടേറെ തെറ്റായ വിവരങ്ങളും ഈ രോഗം സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ വൈറലായ ഒരു പോസ്റ്റ് ഈ രോഗവാർത്ത ഒരു തട്ടിപ്പ് മാത്രമാണെന്ന് പ്രചരിപ്പിക്കുന്നു.പ്രസ്തുത പോസ്റ്റിൽ രണ്ട് സ്ക്രീൻഷോട്ടുകളുണ്ട്: ഒന്നിൽ ത്വക്കിലെ പോറലുകളും പോളകളും അതിന്റെ ക്ഷതങ്ങളും സംബന്ധിച്ച തലക്കെട്ടോടെ കാണിച്ചിരിക്കുന്നു. മറ്റേതിൽ അതേ ഫോട്ടോ കുരങ്ങുപനിയെക്കുറിച്ചുള്ള ഒരു തലക്കെട്ടോടെ കാണിച്ചിരിക്കുന്നു. പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്: “കുരങ്ങുപനിയുടെ തട്ടിപ്പ് ആരംഭിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഒരു നല്ല മഹാമാരി തട്ടിപ്പ് നാം അറിഞ്ഞിട്ടില്ല.” വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി.

അവകാശവാദം

ഫേസ്‌ബുക്കിൽ യൂസർ ബാരി ബാരി വുത്റിച്ച് പങ്കുവെച്ച ഈ പോസ്റ്റിൽ രണ്ട് സ്ക്രീൻഷോട്ടുകളുണ്ട്: ഒന്നിൽ ത്വക്കിലെ പോറലുകളും പോളകളും സംബന്ധിച്ച തലക്കെട്ടോടെ കാണിച്ചിരിക്കുന്നു. മറ്റേതിൽ അതേ ഫോട്ടോ കുരങ്ങുപനിയെക്കുറിച്ചുള്ള ഒരു തലക്കെട്ടോടെ കാണിച്ചിരിക്കുന്നു. പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്: ” കുരങ്ങുപനിയുടെ തട്ടിപ്പ് ആരംഭിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഒരു നല്ല മഹാമാരി തട്ടിപ്പ് നാം അറിഞ്ഞിട്ടില്ല. ” പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്: “കുരങ്ങുപനിയുടെ തട്ടിപ്പ് ആരംഭിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഒരു നല്ല മഹാമാരി തട്ടിപ്പ് നാം അറിഞ്ഞിട്ടില്ല.” ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.

അന്വേഷണം:

ഒരു ചിത്രത്തിൽ ത്വക്കിലെ പോറലുകളും പോളകളും ഉള്ള ഒരു കൈയ്യിന്റെ ഫോട്ടോ ആണ്. ഇത് ത്വക്കിലെ ചൊറിയുടെ പോറലുകളാണെന്ന് തലക്കെട്ട് പറയുന്നു. ആസ്ത്രേല്യയിലെ ക്യൂൻസ്ലാൻഡ് ആസ്ഥാനമാക്കിയ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്നിന്ന് എടുത്തതെന്ന് തോന്നിക്കുന്ന വിധമാണ് ചിത്രങ്ങൾ.

ക്യൂൻസ് ലാൻഡ് സർക്കാരിന്റെ വെബ്സൈറ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ ഒരു ലേഖനത്തിൽ അതേചിത്രം ഞങ്ങൾ കണ്ടു. പോറലുകളും പോളകളും – ഹെർപ്പസ് സോസ്റ്റർ എന്നും ഇത് അറിയപ്പെടുന്നു- ചിക്കൻപോക്സ് രോഗത്തിന്റെ വൈറസിന്റെ പ്രവർത്തനം കൊണ്ട് ഉണ്ടാകുന്നതാണ്.”

മറ്റൊരു വെബ്‌സൈറ്റിൽ നിന്ന് എടുത്തതെന്ന് തോന്നിക്കുന്ന ഒരു സ്ക്രീൻഷോട്ടും ഞങ്ങൾ പരിശോധിച്ചു. ആ ചിത്രം പകർത്തിയിട്ടുള്ളത് TheHealthSite.com- എന്ന സൈറ്റിൽനിന്നാണ്. ലേഖനവും അതേ വെബ്‌സൈറ്റിൽ നിന്നാണെങ്കിലും അതിലെ ചിത്രം വ്യത്യസ്തമാണ്. വേബാക്ക് മെഷീൻ ടൂൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ലേഖനത്തിന്റെ ആദ്യത്തെ വേർഷനിൽ ഫേസ്‌ബുക്കിൽ കാണിച്ച അതേ ചിത്രമാണുള്ളത്.

കുരങ്ങുപനികൊണ്ട് ഉണ്ടാകുന്ന പോറലുകൾക്ക് പകരം തെറ്റായ ചിത്രമാണ് ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. മെയ് 23, 2022 -ന് അത് അപ്ഡേറ്റ് ചെയ്തപ്പോൾ ഒരു പുതിയ ചിത്രമാണ് അതിൽ ഉപയോഗിച്ചിട്ടുള്ളത്.

ഈ പോറലുകളും പോളകളും ഉള്ള ചിത്രത്തോടെ ഇതേ ലേഖനം മറ്റൊരു വെബ്സൈറ്റിലും കണ്ടു. എന്നാൽ ആ ചിത്രം മാറ്റി മറ്റൊന്ന് ലേഖനത്തിൽ ചേർത്തിരിക്കുന്നു .

ആ ലേഖനം പരിശോധിച്ചപ്പോൾ അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചുകൊണ്ടുള്ള സെന്റേഴ്സ് ഓഫ് ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ജൂലൈ 16, 2021 -ന് പ്രഖ്യാപനം കാണാനായി. ഡള്ളാസിൽനിന്നും നൈജീരിയയിൽ പോയി വന്ന ലോറി അമേരിക്കക്കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

ഫേസ്‌ബുക്കിലെ ചിത്രത്തിലെ കൈയിൽ കാണുന്നതുപോലെയാണോ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ എന്നറിയാൻ മറ്റു ഉറവിടങ്ങൾ തേടിയെങ്കിലും വിശ്വസനീയമായ ഒന്നും കണ്ടെത്താനായില്ല.

ഈ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ചൊറിഞ്ഞുപൊട്ടൽ എങ്ങനെയെന്നുകാണിക്കാൻ പ്രസ്തുത ചിത്രം മുമ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് നിലവിലെ രോഗത്തിറക്കിന്റെ വ്യാപനവുമായി ബന്ധപ്പെട്ടതല്ല.

ഡബ്ള്യൂ എച്ച് ഒ പറയുന്നുടാനുസരിച്ച് 13 മെയ് 2022 മുതൽ 12 അംഗരാജ്യങ്ങളുൽനിന്ന് കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഡബ്ള്യൂ എച്ച് ഒ യുടെ മൂന്ന് മേഖലകളിൽ അത് കുരങ്ങുപനിയുടെ വൈറസ് കാരണമുണ്ടായതല്ല.

ഫേസ്‌ബുക്കിൽ വൈറലായ സ്ക്രീൻഷോട്ടിൽ മെയ് 22, 2022 എന്ന തീയതി കാണിക്കുന്നു. മെയ് 21 വരെ കുരങ്ങുപനി ഒരു പകര്ചച്ചവ്യാധിയായി നിലവിലില്ലാത്ത 12 രാജ്യങ്ങളിനിന്നായി 92 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിൽ ഒന്നിനും അഞ്ചിനും ഇടയിൽ കേസുകൾ അമേരിക്കയിൽനിന്നാണ്.

ഫേസ്‌ബുക്കിൽ വൈറലായ ഈ പോസ്റ്റിലെ തെറ്റായി ഉപയോഗിച്ച ഫോട്ടോ കുരങ്ങുപനി ഒരു തട്ടിപ്പാണെന്ന് തെളിയിക്കുന്നില്ല.

സിഡിസി വ്യക്തമാക്കുന്നു: ” പോറലുകളും പോളകളും ഉണ്ടാക്കുന്ന ചിക്കൻപോക്സ് ഉണ്ടാക്കുന്ന അതെ വൈറസ് ആയ വെരിസെല്ല-സോസ്റ്റർ വൈറസ് (വി സെഡ് വി) ആണ്. ഒരു വ്യക്തി ചിക്കന്പോക്സിൽനിന്ന് മുക്തി നേടിയാൽ വൈറസ് നിഷ്ക്രിയമായി ശരീരത്തിൽ നിലനിൽക്കും. പിന്നീട് വൈറസ് സജീവമാകുകയും ശരീരത്തിൽ പോറലുകൾക്ക് കാരണമാകുകയും ചെയ്യുന്നു.”

സിഡിസി വ്യക്തമാക്കുന്നു: ” പോറലുകളും പോളകളും ഉണ്ടാക്കുന്ന ചിക്കൻപോക്സ് ഉണ്ടാക്കുന്ന അതെ വൈറസ് ആയ വെരിസെല്ല-സോസ്റ്റർ വൈറസ് (വി സെഡ് വി) ആണ്. ഒരു വ്യക്തി ചിക്കന്പോക്സിൽനിന്ന് മുക്തി നേടിയാൽ വൈറസ് നിഷ്ക്രിയമായി ശരീരത്തിൽ നിലനിൽക്കും. പിന്നീട് വൈറസ് സജീവമാകുകയും ശരീരത്തിൽ പോറലുകൾക്ക് കാരണമാകുകയും ചെയ്യുന്നു.” വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച് ഇന്റർനാഷണൽ മെഡിസിൻ മെഡാന്റയിലെ സീനിയർ കൺസൽട്ടൻറ് ആയ ഡോക്ടർ . വികാസ് ദേശ്വാളിനെ ബന്ധപ്പെട്ടു. സദ്ദേഹം പറഞ്ഞു : “പോറലുകളും പോളകളും ഉണ്ടാക്കുന്നത് കുരങ്ങുപനിയുണ്ടാക്കുന്ന വൈറസിന്റെ ഗാനത്തിൽനിന്നും വ്യത്യസ്തമായ വൈറസ് ഫാമിലിയിൽ പെട്ട വെരിസെല്ല-സോസ്റ്റർ വൈറസ് ആണ്. കുരങ്ങുപനിയെയും കൊറോണവൈറസിനെയും ബന്ധപ്പെടുത്തിയുള്ള ചില അവകാശവാദങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.ഇത് വാസ്തവവിരുദ്ധമാണ്. ഇവ രണ്ടും ഉണ്ടാക്കുന്നത് രണ്ട് വ്യത്യസ്ത വൈറസുകളാണ്. ”

ഫേസ്‌ബുക്ക് യൂസർ ബാരി വുത്റിച്ച് ആണ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ഈ യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾ ടെക്സസ്സിലാണ് താമസമെന്ന് മനസിലായി

निष्कर्ष: ഈ വൈറൽ പോസ്റ്റിലെ തെറ്റായി ഉപയോഗിച്ച ഫോട്ടോ കുരങ്ങുപനി ഒരു തട്ടിപ്പാണെന്ന് തെളിയിക്കുന്നില്ല. അതിനാൽ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകം.

Misleading
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍