X
X

Fact Check: സംവരണത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അപൂർണ്ണമായ പ്രസ്താവന വൈറലാകുന്നു

വിശ്വാസ്  ന്യൂസ്  വൈറൽ പോസ്റ്റ് വസ്തുതാപരമായി പരിശോധിച്ചപ്പോൾ അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. തൻ്റെ യുഎസ് പര്യടനത്തിനിടെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയവേ രാഹുൽ ഗാന്ധി പറഞ്ഞു, “സംവരണം മാത്രമല്ല ഉപാധി; മറ്റ് ഉപകരണങ്ങളുണ്ട്, പക്ഷേ ഇന്ത്യ ഒരു ന്യായമായ സ്ഥലമാകുമ്പോൾ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കാവൂ. ഇന്ത്യ ഇപ്പോൾ ന്യായമായ സ്ഥലമല്ല." 

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ കുറിച്ചുള്ള പോസ്റ്റ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംവരണം അവസാനിപ്പിക്കുമെന്ന് ഗാന്ധി പറഞ്ഞതായി തെറ്റായ അവകാശവാദം ഉന്നയിക്കാൻ പോസ്റ്റ് രണ്ട് വീഡിയോ ക്ലിപ്പുകൾ ഉപയോഗിക്കുന്നു.

വിശ്വാസ്  ന്യൂസ്  വൈറൽ പോസ്റ്റ് വസ്തുതാപരമായി പരിശോധിച്ചപ്പോൾ അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. തൻ്റെ യുഎസ് പര്യടനത്തിനിടെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയവേ രാഹുൽ ഗാന്ധി പറഞ്ഞു, “സംവരണം മാത്രമല്ല ഉപാധി; മറ്റ് ഉപകരണങ്ങളുണ്ട്, പക്ഷേ ഇന്ത്യ ഒരു ന്യായമായ സ്ഥലമാകുമ്പോൾ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കാവൂ. ഇന്ത്യ ഇപ്പോൾ ന്യായമായ സ്ഥലമല്ല.” 

അപൂർണ്ണമായ വീഡിയോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

‘ഛത്തീസ്ഗഡ് ചൗപാൽ’ എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം ഹാൻഡിൽ 2024 സെപ്റ്റംബർ 10-ന് രണ്ട് ക്ലിപ്പുകൾ പോസ്റ്റ് ചെയ്തു, രാഹുൽ ഗാന്ധി ഇന്ത്യയിൽ സംവരണം സംരക്ഷിക്കുന്നതിനെക്കുറിച്ച്  സംസാരിക്കുമ്പോൾ   വിദേശത്ത് അത് അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അവകാശപ്പെട്ടു.

വൈറലായ പോസ്റ്റിൻ്റെ ഉള്ളടക്കം ചുവടെ പുനർനിർമ്മിക്കുന്നു. നിങ്ങൾക്ക് അതിൻ്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാൻ കഴിയും.

അവകാശവാദം: 

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വൈറൽ അവകാശവാദം  അന്വേഷിക്കാൻ, വിശ്വാസ് ന്യൂസ് ആദ്യം കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സ്കാൻ ചെയ്തു.2024 സെപ്തംബർ 10-ന് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശന വേളയിൽ ജോർജ്ജ്ടൗൺ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്ന വീഡിയോ ഞങ്ങൾ കണ്ടെത്തി.

വീഡിയോയിൽ, ഒരു വിദ്യാർത്ഥി ഇന്ത്യയിലെ സംവരണത്തെക്കുറിച്ച് ചോദിക്കുന്നു. ഇതിന് മറുപടിയായി, 54:30 മിനിറ്റിൽ. ക്യു, എ സെഷനിൽ, ഒരു വിദ്യാർത്ഥിനി  ജാതി അടിസ്ഥാനമാക്കിയുള്ള സംവരണങ്ങളെ “മൂലകാരണത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനോട്” താരതമ്യം ചെയ്തുകൊണ്ട് തൻ്റെ ചോദ്യം രൂപപ്പെടുത്തി. ജാതി അധിഷ്ഠിത സംവരണത്തിൽ തൻറെയും കോൺഗ്രസ് പാർട്ടിയുടെയും നിലപാടുകളെക്കുറിച്ചും അവയിൽ നിന്ന് അകന്നുപോകുന്നത് പാർട്ടി പരിഗണിക്കുമോയെന്നും അവർ ഗാന്ധിയോട് ചോദിച്ചു. To which Rahul അതിന് രാഹുൽ ഗാന്ധി ഇങ്ങനെ പ്രതികരിച്ചു, “നിങ്ങൾ ഇന്ത്യൻ സർക്കാരിനെ നോക്കുകയാണെങ്കിൽ നമുക്ക് കണക്കുകൾ നോക്കാം. ഇന്ത്യാ ഗവൺമെൻ്റിനെ ഭരിക്കുന്നത് 70 ബ്യൂറോക്രാറ്റുകളാണ്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ സെക്രട്ടറിമാർ. എല്ലാ സാമ്പത്തിക തീരുമാനങ്ങളും എടുക്കുന്നത് ഇവരാണ്. ദലിതർ, ആദിവാസികൾ, ഒബിസികൾ എന്നിവ ചേർത്താൽ രാജ്യത്ത് അവർ 73 ശതമാനം വരും. ടെന്നാൽ ഈ 70 പേരിൽ ഒരു ഗോത്രവർഗമുണ്ട്, മൂന്ന് ദളിതരും മൂന്ന് ഒബിസികളും, ഇത് ന്യൂനപക്ഷമാണ്. അതിനാൽ, ഇന്ത്യൻ സർക്കാരിലെ 90 ശതമാനം ആളുകൾക്കും സാമ്പത്തികവും പണവും എങ്ങനെ ചെലവഴിക്കുമെന്ന് നിർണ്ണയിക്കുന്ന സ്ഥാനങ്ങളിൽ 10 ശതമാനത്തിൽ താഴെ മാത്രമേ പ്രവേശനമുള്ളൂ. നിങ്ങൾ യഥാർത്ഥത്തിൽ സാമ്പത്തിക കണക്കുകൾ നോക്കുമ്പോൾ, ആദിവാസികൾക്ക് 100 രൂപയിൽ പത്ത് പൈസയും ദലിതർക്ക് 100 ൽ അഞ്ച് രൂപയും ഒബിസികൾക്ക് സമാനമായ സംഖ്യയും ലഭിക്കുന്നു. അവർക്ക് പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ 90 ശതമാനം പേർക്കും യഥാർത്ഥ വിഹിതം ലഭിക്കുന്നില്ല   എന്നതാണ് പ്രശ്നം. ഇന്ത്യയിലെ ഓരോ ബിസിനസ്സ് ലീഡറുടെയും  പട്ടികയിലൂടെ കടന്നുപോകുക. ഞാൻ അത് ചെയ്തു. ഗോത്രത്തിൻ്റെ പേര് കാണിക്കൂ, ദളിത് പേര് കാണിക്കൂ, ഒബിസിയുടെ പേര് കാണിക്കൂ. ഉന്നതരായ  200 പേരിൽ ഒരു ഒ.ബി.സി. അവർ ഇന്ത്യയുടെ 50 ശതമാനമാണ്. നമ്മൾ  രോഗലക്ഷണത്തെ ചികിത്സിക്കുന്നില്ല, അതാണ് പ്രശ്നം. ഇത് മാത്രമല്ല, മറ്റ് ഉപാധികളും  ഉണ്ട്, എന്നാൽ ഇന്ത്യ ഒരു ന്യായമായ സ്ഥലമാകുമ്പോൾ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കൂ, ഇപ്പോൾ ഇന്ത്യ ഒരു ന്യായമായ സ്ഥലമല്ല. അത് ഒരു പ്രശ്നം സൃഷ്ടിക്കുന്നു. ”

2024 സെപ്തംബർ 11-ന് പ്രസിദ്ധീകരിച്ച ദൈനിക് ജാഗരണിൻ്റെ പത്രം സ്‌കാൻ ചെയ്തുകൊണ്ട് വിശ്വാസ് ന്യൂസ് അന്വേഷണം തുടർന്നു, അവിടെ 2024 സെപ്റ്റംബർ 11-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം ഞങ്ങൾ കണ്ടെത്തി. ഇന്ത്യ വിവേചനരഹിതമായ ഒരു സ്ഥലമായിരിക്കുമ്പോൾ  രാജ്യത്ത്  സംവരണം അവസാനിപ്പിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരാമർശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. , എന്നാൽ അത് ഇപ്പോൾ അങ്ങനെയല്ല. ഇന്ത്യയിലെ സംവരണത്തിൻ്റെ കാലാവധിയെക്കുറിച്ച് ചോദിച്ചറിഞ്ഞ ജോർജ്ജ്ടൗൺ സർവകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

വാർത്തയുടെ പൂർണരൂപം താഴെ വായിക്കാം.

കൂടാതെ, 2024 സെപ്റ്റംബർ 11-ന് എബിപി ലൈവിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്, ചൊവ്വാഴ്ച ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ശരിയായ സമയത്ത് സംവരണം അവസാനിപ്പിക്കുന്നത് കോൺഗ്രസ് പരിഗണിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു, എന്നാൽ അതല്ല. നിലവിലെ സ്ഥിതി. നിങ്ങൾക്ക് മുഴുവൻ റിപ്പോർട്ടും ഇവിടെ വായിക്കാം.

കോൺഗ്രസിൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ രാഹുൽ ഗാന്ധിയുടെ ഒരു പ്രസ്താവന ഞങ്ങൾ കണ്ടെത്തി. അമേരിക്കയിൽ നിന്നുള്ള ഈ വീഡിയോയിൽ, ഇന്ത്യയിൽ ജാതി ഒരു അടിസ്ഥാന പ്രശ്നമാണെന്നും അത് സാമൂഹിക  അസമത്വത്തിൻ്റെ വേരാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് പരിഹരിക്കുന്നതിന്, എല്ലാ വിഭാഗങ്ങൾക്കും അവരുടെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സംവരണത്തിൻ്റെ 50% പരിധി എടുത്തുകളയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഈ വീഡിയോ 2024 സെപ്റ്റംബർ 11-നാണ് പോസ്റ്റ് ചെയ്തത്.

രാജ്യത്ത് കാര്യമായ അസമത്വമുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ അസമത്വം നിലനിൽക്കുന്നിടത്തോളം സംവരണം നിർത്തലാക്കാൻ കഴിയില്ലെന്നും  കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ്    അവരെ സമീപിച്ച വിശ്വാസ് ന്യൂസിനോട് വ്യക്തമാക്കി.

എല്ലാ വിഭാഗങ്ങൾക്കും പങ്കാളിത്തവും ന്യായമായ പ്രാതിനിധ്യവും ഉറപ്പാക്കാൻ സംവരണത്തിൻ്റെ 50% പരിധി എടുത്തുകളയുന്ന കാര്യം രാഹുൽ ഗാന്ധി പരാമർശിച്ചതായി ശ്രീനെറ്റ് വിശദീകരിച്ചു. ദളിതർ, ആദിവാസികൾ, പിന്നാക്കക്കാർ, പൊതുവിഭാഗത്തിലെ അധസ്ഥിതർ  എന്നിവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്ന ജാതി സെൻസസിലൂടെ മാത്രമേ ഇത് നേടാനാകൂ.

അവസാനമായി, രാഹുൽ ഗാന്ധിയുടെ എഡിറ്റ് ചെയ്ത ക്ലിപ്പ് പ്രചരിപ്പിച്ച ‘ഛത്തീസ്ഗഡ് ചൗപൽ’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിനെപ്പറ്റി  ഞങ്ങൾ അന്വേഷിച്ചു, അതിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നിഗമനം: രാജ്യം സമത്വം കൈവരിക്കുമ്പോൾ സംവരണം അവസാനിപ്പിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുമെന്ന് രാഹുൽ ഗാന്ധി യുഎസിൽ പറഞ്ഞതായി വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞു, അതല്ല നിലവിലെ സാഹചര്യം. ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി അദ്ദേഹത്തിൻ്റെ പ്രസ്താവനയുടെ അപൂർണ്ണമായ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു.

  • Claim Review : താൻ   സംവരണം അവസാനിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
  • Claimed By : ഇൻസ്റ്റാഗ്രാം യൂസർ 
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later